Thursday, January 15, 2009

ഗാസാ-ദര്‍ഫൂര്‍:അറബ് ഉച്ചകോടി നാളെ ദോഹയില്‍

ദോഹ:ഗാസയില്‍ ഇസ്രായേല്‍ പലസ്തീനികള്‍ക്കുനേരെ നടത്തുന്ന മനുഷ്യക്കുരുതിക്കെതിരെ കൂട്ടായ ചര്‍ച്ചക്ക് കളമൊരുക്കാന്‍ അടിയന്തര അറബ് ഉച്ചകോടി വെള്ളിയാഴ്ച ദോഹാ ഷെറാട്ടണില്‍ ചേരുന്നു.

ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടങ്ങിയ വേളയില്‍ തന്നെ ഉച്ചകോടി ചേരാന്‍ ഖത്തര്‍ ആവശ്യപ്പെട്ടിരുന്നു. ഇസ്രായേല്‍ ഗാസയില്‍ കരയിലൂടെയും ആകാശത്തുകൂടിയും ആക്രമണം ശക്തിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ജനവരി 16ന് വെള്ളിയാഴ്ച ദോഹാ ഷെറാട്ടണില്‍ അടിയന്തര അറബ് ഉച്ചകോടി ചേരുന്നത്.

ഉച്ചകോടി വളരെ പ്രാധാന്യത്തോടെ ഗാസാ പ്രശ്‌നം ചര്‍ച്ച ചെയ്യുമെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജാബര്‍ അല്‍ത്താനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രധാനമന്ത്രി അധ്യക്ഷം വഹിക്കുന്ന ഈ സമ്മേളനത്തില്‍ അറബ് ലീഗ് സെക്രട്ടറി ജനറല്‍ അംറു മൂസ, സമിതിയില്‍ അംഗമായ അറബ് ആഫ്രിക്കന്‍ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാര്‍, ഐക്യരാഷ്ട്രസഭയുടേയും ആഫ്രിക്കന്‍ യൂണിയന്റേയും സംയുക്ത മധ്യസ്ഥനായ ജിബ്രീല്‍ ബാസൂലി തുടങ്ങിയവര്‍ പങ്കെടുക്കുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ സമിതിയുടെ രൂപീകരണത്തിനു ശേഷം സുഡാന്‍ സര്‍ക്കാര്‍ പ്രതിനിധികളുമായും ദാര്‍ഫുര്‍ സായുധ പോരാളികളുടെ പ്രതിനിധികളുമായും അയല്‍ രാജ്യങ്ങളുമായും ഖത്തര്‍ അനൌപചാരിക ചര്‍ച്ചകള്‍ നടത്തി വരുന്നുണ്ട്. ദോഹ സമ്മേളനം സുഡാന്‍സര്‍ക്കാരും ദാര്‍ഫുര്‍ സായുധ സംഘടനകളുമായുള്ള സമാധാന ചര്‍ച്ചയുടെ അജണ്ട നിശ്ചയിക്കുമെന്നാണ് കരുതുന്നത്.

ഖത്തര്‍ മുന്‍കൈ എടുത്ത് നടത്തുന്ന ചര്‍ച്ചകളില്‍ ഇരു വിഭാഗവും നേരത്തെ തന്നെ സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. അഞ്ചു വര്‍ഷമായി പരസ്പരം രൂക്ഷമായി പോരാടുന്ന സുഡാന്‍ സര്‍ക്കാരിനേയും സായുധ പോരാളികളേയും അടുപ്പിക്കുന്നതില്‍ ഖത്തറി നയതന്ത്ര നിക്കങ്ങള്‍ വിജയിച്ചേക്കുമെന്നാണ് കരുതുന്നത്.

സര്‍ക്കാരുമായും പോരാളികളുമായും നല്ല ബന്ധമാണ് ഖത്തറിനുള്ളത്. ഇതുപയോഗപ്പെടുത്തി ഇരു കൂട്ടര്‍ക്കും സ്വീകാര്യമായ ഒരു ഫോര്‍മുല രൂപപ്പെടുത്താനവും ഖത്തര്‍ ശ്രമിക്കുന്നത്. ഇതിനുള്ള ശ്രമങ്ങള്‍ രാജ്യം നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. ദോഹ സമ്മേളത്തില്‍ തന്നെ പ്രശ്ന പരിഹാരമുണ്ടാവുമെന്ന് പ്രതീക്ഷയില്ലെങ്കിലും ചര്‍ച്ചകള്‍ ഘട്ടം ഘട്ടമായി മുന്നോട്ടു നയിക്കാനുള്ള രൂപരേഖ സര്‍വ്വ സമ്മതത്തോടെ ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ തന്നെ അതൊരു നിര്‍ണ്ണായക വിജയമായിരിക്കും.

വളരെ ശക്തമായ സുരക്ഷാവലയത്തിലാണ് ഉച്ചകോടി ചേരുന്നത്. മുമ്പൊന്നും കാണാത്തവിധം കമ്പിവേലികള്‍ കെട്ടി ഹോട്ടല്‍ പരിസരവും പാര്‍ക്കിങ് കേന്ദ്രങ്ങളും വിഭജിച്ചിരിക്കുകയാണ്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഗാസയില്‍ ഇസ്രായേല്‍ പലസ്തീനികള്‍ക്കുനേരെ നടത്തുന്ന മനുഷ്യക്കുരുതിക്കെതിരെ കൂട്ടായ ചര്‍ച്ചക്ക് കളമൊരുക്കാന്‍ അടിയന്തര അറബ് ഉച്ചകോടി വെള്ളിയാഴ്ച ദോഹാ ഷെറാട്ടണില്‍ ചേരുന്നു.

ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടങ്ങിയ വേളയില്‍ തന്നെ ഉച്ചകോടി ചേരാന്‍ ഖത്തര്‍ ആവശ്യപ്പെട്ടിരുന്നു. ഇസ്രായേല്‍ ഗാസയില്‍ കരയിലൂടെയും ആകാശത്തുകൂടിയും ആക്രമണം ശക്തിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ജനവരി 15ന് വെള്ളിയാഴ്ച ദോഹാ ഷെറാട്ടണില്‍ അടിയന്തര അറബ് ഉച്ചകോടി ചേരുന്നത്.