Showing posts with label ഇലക്ഷന്‍. Show all posts
Showing posts with label ഇലക്ഷന്‍. Show all posts
Sunday, March 13, 2011
പ്രവാസിവോട്ട് പോരായ്മകള്‍ പരിഹരിച്ചു.
ദോഹ: ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന പ്രവാസികള്‍ക്ക് രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തിനായാണ് പ്രവാസി വോട്ടവകാശം യാഥാര്‍ത്ഥ്യമാക്കിയത് . എന്നാല്‍ നിയമത്തിലെ ചിലപോരായ്മകള്‍ പ്രവാസികളെ ഏറെ കഷ്ട്ത്തിലാക്കുന്ന കാഴ്ച്ചയായിരുന്നു ഇതുവരെ കണ്ടു വന്നിരുന്നത്.ഈ പോരായിമ പരിഹരിച്ചതോടെ പ്രവാസിവോട്ടിനായി അപേക്ഷ സമര്‍പ്പിക്കാന്നുള്ള നടപടികള്‍ ശക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള പ്രവാസികളുടെ അപേക്ഷക്കൊപ്പമുള്ള രേഖകള്‍ ഇന്ത്യന്‍ എംബസി സാക്ഷ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ ഉത്തരവായതും അപേക്ഷകള്‍ നാട്ടില്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 26 വരെ നീട്ടിയതും കൂടുതല്‍ വോട്ടര്‍മാര്‍ക്ക് പേര് ചേര്‍ക്കാന്‍ അവസരമൊരുക്കി.
പ്രവാസികള്‍ക്ക് പേര് ചേര്‍ക്കാന്‍ പ്രധാന തടസ്സമായി നിന്നത് നിശ്ചിത ഫീസടച്ച് രേഖകള്‍ എംബസിയില്‍ നിന്ന് തന്നെ സാക്ഷ്യപ്പെടുത്തി അയക്കണമെന്ന നിര്‍ദേശമായിരുന്നു. നടപടിക്രമങ്ങള്‍ സുഗമമാക്കണമെന്നും ഫീസ് ഒഴിവാക്കണമെന്നും വിവിധ രാജ്യങ്ങളിലെ പ്രവാസി സംഘടനകള്‍ ശക്തമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. വ്യാഴാഴ്ചയാണ് സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്ന ഔദ്യോഗിക ഉത്തരവുണ്ടായത്. ഇതുസംബന്ധിച്ച പ്രവാസികാര്യ, നീതിന്യായ മന്ത്രാലയങ്ങളുടെ വിജ്ഞാപനം കഴിഞ്ഞദിവസം ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ലഭിച്ചതായി എംബസി അധികൃതര്‍ അറിയിച്ചു.
വോട്ടര്‍പട്ടികയില്‍ പേര്‍ ചേര്‍ക്കുക എന്ന കടമയാണ് പ്രവാസികളായ നമ്മള്‍ ആദ്യമായി ചെയ്യേണ്ടത്. രണ്ടായിരത്തി പതിനൊന്ന് ജനുവരി ഒന്നിന് പതിനെട്ട് വയസ്സ് തികഞ്ഞവര്‍ക്ക് പാസ്‌പോര്‍ട്ടില്‍ സ്വന്തം നാടായി രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലത്തെ മണ്ഡലത്തില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.ഇതിനായി പാസ്‌പോര്‍ട്ടിലെ മേല്‍വിലാസം ഏത് മണ്ഡലത്തിലാണോ ആ മണ്ഡലത്തിലെ ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്കാണ് ഫോട്ടോ പതിച്ച അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. കൂടാതെ നാട്ടിലെത്തി നേരിട്ടോ തപാല്‍ വഴിയോ അപേക്ഷകള്‍ സമര്‍പ്പിക്കാം. തപാല്‍വഴി അയയ്‌ക്കേണ്ട മേല്‍വിലാസം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.ഈ വെബ്‌സൈറ്റില്‍ നിന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ നിഷ്‌കര്‍ഷിച്ച ഫോം നമ്പര്‍ 'ആറ്-എ' ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അതത് നിയോജകമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന താലൂക്ക് ഓഫിസുകളിലേക്കാണ് അപേക്ഷ അയക്കേണ്ടത്.ഖത്തറിലെ ഇന്‍കാസ് ഓഫീസിലും കെ.എം.സി.സി ഓഫീസിലും അപേക്ഷാ ഫോറം ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പ്രവാസി വോട്ടിനായി,പ്രവാസികള്‍ വോട്ട് ചേർക്കാനുള്ള അപേക്ഷ അയയ്ക്കേണ്ട വിലാസം
ഇലക്ടറല്‍ റജിസ്ട്രേഷന്‍ ഓഫിസ്, വിലാസം, പിന്‍കോഡ് എന്ന ക്രമത്തിൽ . (ബ്രായ്ക്കറ്റില്‍ അതത് ഇലക്ടറല്‍ റജിസ്ട്രേഷന്‍ ഓഫിസിന്റെ പരിധിയില്‍ വരുന്ന മണ്ഡലങ്ങളുടെ പേരുകള്‍ ):
കാസര്‍കോട് ജില്ല
1. കാസര്‍കോട്: താലൂക്ക് ഓഫിസ്, മല്ലികാര്‍ജുന ക്ഷേത്രത്തിന് സമീപം, കാസര്‍കോട് പിഒ, 671121. (മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ).
2. ഹൊസ്ദുര്‍ഗ്: താലൂക്ക് ഓഫിസ്, കാഞ്ഞങ്ങാട് പിഒ, 671315. (കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ ).
കണ്ണൂര്‍ ജില്ല
3. തളിപ്പറമ്പ്: താലൂക്ക് ഓഫിസ്, തളിപ്പറമ്പ്, 670141 (പയ്യന്നൂർ , തളിപ്പറമ്പ്, ഇരിക്കൂര്‍ ).
4. കണ്ണൂര്‍ : താലൂക്ക് ഓഫിസ്, കണ്ണൂര്‍ , 670002. (കല്യാശ്ശേരി, അഴീക്കോട്, കണ്ണൂർ , ധര്‍മടം).
5. തലശ്ശേരി: താലൂക്ക് ഓഫിസ്, മിനി സിവില്‍ സ്റ്റേഷൻ , തലശേരി, 670101. (തലശ്ശേരി, കൂത്തുപ്പറമ്പ്, മട്ടന്നൂർ , പേരാവൂര്‍ ).
വയനാട് ജില്ല
6. മാനന്തവാടി: താലൂക്ക് ഓഫിസ്, മാനന്തവാടി പിഒ, 670645. (മാനന്തവാടി).
7. വൈത്തിരി: താലൂക്ക് ഓഫിസ്, വൈത്തിരി പിഒ, 673576. (കല്‍പ്പറ്റ).
8. സുല്‍ത്താന്‍ ബത്തേരി: താലൂക്ക് ഓഫിസ്, സുല്‍ത്താന്‍ ബത്തേരി പിഒ, 673592. (സുല്‍ത്താന്‍ ബത്തേരി).
കോഴിക്കോട് ജില്ല
9. വടകര: തഹസില്‍ദാർ , താലൂക്ക് ഓഫിസ്, മിനി സിവില്‍സ്റ്റേഷന്‍ കോംപ്ളക്സ്, വടകര,. 673101. (വടകര, കുറ്റ്യാടി, നാദാപുരം).
10. കൊയിലാണ്ടി: തഹസില്‍ദാര്‍ , താലൂക്ക് ഓഫിസ്, മിനിസിവില്‍ സ്റ്റേഷന്‍ കോംപ്ളക്സ്, കൊയിലാണ്ടി, 673305. (കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി).
11. കോഴിക്കോട്: തഹസില്‍ദാര്‍ , താലൂക്ക് ഓഫിസ്, സിവില്‍സ്റ്റേഷന്‍ പിഒ, കോഴിക്കോട്, 673020. (ഏലത്തൂർ , കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൌത്ത്, ബേപ്പൂര്‍, കുന്ദമംഗലം, കൊടുവള്ളി, തിരുവമ്പാടി).
മലപ്പുറം ജില്ല
12. നിലമ്പൂർ : താലൂക്ക് ഓഫിസ്, ചന്തക്കുന്ന് പിഒ, നിലമ്പൂർ , 679342. (നിലമ്പൂർ , വണ്ടൂർ ).
13. ഏറനാട്: താലൂക്ക് ഓഫിസ്, മഞ്ചേരി പിഒ, 676121. (കൊണ്ടോട്ടി, ഏറനാട്, മഞ്ചേരി, മലപ്പുറം).
14. തിരൂരങ്ങാടി: താലൂക്ക് ഓഫിസ്, തിരൂരങ്ങാടി പിഒ, ചെമ്മാട്, 676306. (വെങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി).
15. തിരൂർ : താലൂക്ക് ഓഫിസ്, തിരൂര്‍ പിഒ, 676101. (താനൂർ , തിരൂർ , കോട്ടയ്ക്കൽ ).
16. പൊന്നാനി: താലൂക്ക് ഓഫിസ്, പൊന്നാനി നഗരം പിഒ, 679583. (തവനൂർ , പൊന്നാനി).
17. പെരിന്തല്‍മണ്ണ: താലൂക്ക് ഓഫിസ്, പെരിന്തല്‍മണ്ണ പിഒ, 679322. (പെരിന്തല്‍മണ്ണ, മങ്കട).
പാലക്കാട് ജില്ല
18. ഒറ്റപ്പാലം: താലൂക്ക് ഓഫിസ്, ഒറ്റപ്പാലം പിഒ, 679101. (തൃത്താല, പട്ടാമ്പി, ഷൊര്‍ണൂരർ , ഒറ്റപ്പാലം).
19. മണ്ണാര്‍ക്കാട്: താലൂക്ക് ഓഫിസ്, മണാര്‍ക്കാട് പിഒ, 678585. (മണ്ണാര്‍ക്കാട്).
20. പാലക്കാട്: താലൂക്ക് ഓഫിസ്, പാലക്കാട് സിവില്‍സ്റ്റേഷന്‍ പിഒ. 678001. (കോങ്ങാട്, മലമ്പുഴ, പാലക്കാട്).
21. ചിറ്റൂർ : താലൂക്ക് ഓഫിസ്, ചിറ്റൂര്‍ പിഒ, 678101. (ചിറ്റൂർ , നെന്മാറ)
22. ആലത്തൂർ : താലൂക്ക് ഓഫിസ്, ആലത്തൂര്‍ പിഒ, 678541. (തരൂരർ , ആലത്തൂർ )
23. തലപ്പള്ളി: തലപ്പള്ളി താലൂക്ക് ഓഫിസ്, വടക്കാഞ്ചേരി പിഒ, 680682. (ചേലക്കര, കുന്നംകുളം)
24. തൃശൂർ : താലൂക്ക് ഓഫിസ്, ചെമ്പൂക്കാവ്, തൃശൂര്‍ പിഒ, 680020. (ഒല്ലൂർ , തൃശൂർ , നാട്ടിക)
25. മുകുന്ദപുരം: മുകുന്ദപുരം താലൂക്ക് ഓഫീസ്, ഇരിങ്ങാലക്കുട പിഒ, 680125. (ഇരിങ്ങാലക്കുട, പുതുക്കാട്, ചാലക്കുടി)
26. ചാവക്കാട്: താലൂക്ക് ഓഫിസ്, ചാവക്കാട് പിഒ, 680506. (ഗുരുവായൂർ , മണലൂർ , വടക്കാഞ്ചേരി)
27. കൊടുങ്ങല്ലൂർ : താലൂക്ക് ഓഫിസ്, കൊടുങ്ങല്ലൂര്‍ പിഒ, 680664. (കയ്പമംഗലം, കൊടുങ്ങല്ലൂരർ )
എറണാകുളം ജില്ല
28. പറവൂര്‍: താലൂക്ക് ഓഫിസ്, കോര്‍ട്ട് കോപ്ളക്സിനു സമീപം, പറവൂര്‍, 683513. (കളമശേരി, പറവൂരർ )
29. കൊച്ചി: കൊച്ചി താലൂക്ക് ഓഫിസ്, ഫോര്‍ട്ട് കൊച്ചി, എറണാകുളം, 682001. (വൈപ്പിന്‍, കൊച്ചി)
30. കണയന്നൂർ : കണയന്നൂര്‍ താലൂക്ക് ഓഫിസ്, സുഭാഷ് പാര്‍ക്കിന് എതിര്‍വശം, എറണാകുളം, 682015. (തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര)
31. ആലുവ: താലൂക്ക് ഓഫിസ്, മിനി സിവില്‍ സ്റ്റേഷനൻ , ആലുവ, 683101. (അങ്കമാലി, ആലുവ)
32. കുന്നത്തുനാട്: കുന്നത്തുനാട് താലൂക്ക് ഒഫിസ്, പെരുമ്പാവൂരർ , 683542. (പെരുമ്പാവൂരർ , കുന്നത്തുനാട്)
33. മൂവാറ്റുപുഴ: താലൂക്ക് ഓഫിസ്, മിനിസിവില്‍ സ്റ്റേഷൻ , മൂവാറ്റുപുഴ, 686669. (പിറവം, മൂവാറ്റുപുഴ)
34. കോതമംഗലം: താലൂക്ക് ഓഫിസ്, മിനി സിവില്‍ സ്റ്റേഷൻ , കോതമംഗലം, 686691. (കോതമംഗലം)
ഇടുക്കി ജില്ല
35. തൊടുപുഴ: തഹസില്‍ദാർ , താലൂക്ക് ഓഫിസ്, തൊടുപുഴ, 685584. (തൊടുപുഴ)
36. ദേവികുളം: തഹസില്‍ദാർ , താലൂക്ക് ഓഫിസ്, ദേവികുളം, 685613. (ദേവികുളം)
37. ഉടുമ്പന്‍ചോല: താലൂക്ക് ഓഫിസ്, ഉടുമ്പന്‍ചോല, നെടുങ്കണ്ടം പിഒ, 685553. (ഉടുമ്പന്‍ചോല, ഇടുക്കി)
38. പീരുമേട്: താലൂക്ക് ഒഫിസ്, പീരുമേട് പിഒ, 685531. (പീരുമേട്)
കോട്ടയം
39. കാഞ്ഞിരപ്പള്ളി: താലൂക്ക് ഓഫിസ്, കാഞ്ഞിരപ്പള്ളി പിഒ, 686507. (കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ )
40. ചങ്ങനാശേരി: താലൂക്ക് ഓഫിസ്, ചങ്ങനാശേരി, 686101. (ചങ്ങനാശേരി)
41. കോട്ടയം: മിനിസിവില്‍ സ്റ്റേഷൻ , താലൂക്ക് ഓഫിസ്, കോട്ടയം, 686001. (ഏറ്റുമാനൂർ , കോട്ടയം, പുതുപ്പള്ളി)
42. മീനച്ചില്‍: താലൂക്ക് ഓഫിസ്, മീനച്ചിൽ , 686575. (പാല, കടുത്തുരുത്തി).
43. വൈക്കം: താലൂക്ക് ഓഫിസ്, വൈക്കം, 686141 (വൈക്കം)
ആലപ്പുഴ ജില്ല
44. ചേര്‍ത്തല: താലൂക്ക് ഓഫിസ്, ചേര്‍ത്തല പിഒ, 688524. (ആരൂർ , ചേര്‍ത്തല).
45. അമ്പലപ്പുഴ: താലൂക്ക് ഓഫിസ്, അമ്പലപ്പുഴ പിഒ, 688001. (ആലപ്പുഴ, അമ്പലപ്പുഴ).
46. കുട്ടനാട്: താലൂക്ക് ഓഫിസ്, കുട്ടനാട്, തെക്കെക്കര പിഒ, മങ്കൊമ്പ്, 688503. (കുട്ടനാട്).
47. കാര്‍ത്തികപ്പള്ളി: താലൂക്ക് ഓഫിസ്, കാര്‍ത്തികപള്ളി, ഹരിപ്പാട് പി.ഒ, 690514. (ഹരിപ്പാട്, കായംകുളം).
48. ചെങ്ങന്നൂർ : താലൂക്ക് ഓഫിസ്, ചെങ്ങന്നൂര്‍ പിഒ, 689121. (ചെങ്ങന്നൂർ ).
49. മാവേലിക്കര: താലൂക്ക് ഓഫിസ്, മാവേലിക്കര പിഒ, 690101. (മാവേലിക്കര).
പത്തനംതിട്ട ജില്ല
50. തിരുവല്ല: താലൂക്ക് ഓഫിസ്, റവന്യൂ ടവര്‍, തിരുവല്ല പിഒ, 689101. (തിരുവല്ല)
52. റാന്നി: താലൂക്ക് ഓഫിസ്, റാന്നി പിഒ, 689672. (റാന്നി).
53. കോഴഞ്ചേരി: താലൂക്ക് ഓഫിസ്, മിനി സിവില്‍ സ്റ്റേഷൻ , 689645. (ആറന്മുള, കോന്നി).
54. അടൂർ : താലൂക്ക് ഓഫിസ്, റവന്യൂ ടവർ , അടൂര്‍ പിഒ, 691523. (അടൂർ ).
കൊല്ലം ജില്ല
55. പത്തനാപുരം: താലൂക്ക് ഓഫിസ്, മിനി സിവില്‍ സ്റ്റേഷന്‍ ബില്‍ഡിങ്, പുനലൂര്‍ പിഒ, 691305. (പത്തനാപുരം, പുനലൂരർ )
56. കൊട്ടാരക്കര: താലൂക്ക് ഓഫിസ്, തൃക്കണാമണൽ , കൊട്ടാരക്കര പിഒ, 691506. (കൊട്ടാരക്കര, ചടയമംഗലം)
57. കുന്നത്തൂർ : താലൂക്ക് ഓഫിസ്, മിനി സിവില്‍ സ്റ്റേഷൻ , ശാസ്താംകോട്ട പിഒ, 690521. (കുന്നത്തൂരർ ).
58. കരുനാഗപ്പള്ളി: താലൂക്ക് ഓഫിസ്, മിനി സിവില്‍ സ്റ്റേഷൻ , കരുനാഗപ്പള്ളി പിഒ, 690518. (കരുനാഗപ്പള്ളി, ചവറ).
59. കൊല്ലം: താലൂക്ക് ഓഫിസ്, താലൂക്ക് കച്ചേരി, കൊല്ലം, 691001. (കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർ ).
തിരുവനന്തപുരം ജില്ല
60. ചിറയിന്‍കീഴ്: താലൂക്ക് ഓഫിസ്, ചിറയിന്‍കീഴ്, ആറ്റിങ്ങല്‍ , 695101. (വര്‍ക്കല, ആറ്റിങ്ങലൽ , ചിറയിന്‍കീഴ്).
61. നെടുമങ്ങാട്: താലൂക്ക് ഓഫിസ്, റവന്യൂ ടവര്‍ , നെടുമങ്ങാട്, 695541. (നെടുമങ്ങാട്, വാമനപുരം, അരുവിക്കര).
62. തിരുവനന്തപുരം: താലൂക്ക് ഓഫിസ്, ഈസ്റ്റ് ഫോര്‍ട്ട്, തിരുവനന്തപുരം, 695023. (കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം).
Monday, March 7, 2011
നാട്ടില്‍ തിരഞ്ഞെടുപ്പ് അടുത്തു,പ്രചരണം പ്രവാസലോകത്തും!.
ദോഹ : കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വിവിധ പ്രവാസി സംഘടനകള്‍ ഖത്തറില്‍ സജീവമാകുന്നു. വിദേശ പ്രവാസികൾക്ക് വോട്ട് രേഖപ്പെടുത്താന്‍ നിയമാനുമതി ലഭിച്ചതിനു.............തുടർന്ന് വായിക്കാൻ ഇവിടെ അമർത്തുക
Sunday, October 10, 2010
തിരഞ്ഞെടുപ്പ് നാട്ടില്‍ പ്രചരണം ഗള്‍ഫില്‍
ദോഹ : കേരളത്തില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വിവിധ പ്രവാസി സംഘടനകള്‍ പ്രചാരണ തിരക്കുമായി ഖത്തറില്‍ സജീവമാകുന്നു. നാട്ടിലുള്ള വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളോടും തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കണ്‍വെന്‍ഷനുകളും പൊതുയോഗങ്ങളുമെല്ലാം ഊര്‍ജിതമായി സംഘടിപ്പിക്കുന്ന കാഴ്ച്ചയാണ് കാണാനാകുന്നത്.
കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഇന്‍കാസും മുസ്‌ലിംലീഗിന്റെ പോഷക സംഘടനയായ കെ.എം.സി.സിയുമാണ്.ഇടതുപക്ഷ അനുകൂലസംഘടനയായ സംസ്‌കൃതി ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നില്ല.
ഇന്‍കാസ് പ്രവര്‍ത്തകര്‍ സ്വന്തം വീടുകളും ബന്ധുവീടുകളുമായി ബന്ധപ്പെട്ട് പരമാവധി വോട്ടുകള്‍ മുന്നണി സ്ഥാനാര്‍ഥിക്കായി സമാഹരിക്കാനാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഒരുകൂട്ടം പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായിമാത്രം അവധിയെടുത്ത് വരും ദിവസങ്ങളില്‍ നാട്ടിലേക്ക് പോകുന്നുമുണ്ട്.
നാടുമായി ബന്ധപ്പെട്ട് പരമാവധി വോട്ടുകള്‍ തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്ക് ഉറപ്പാക്കാന്‍ ഓരോരുത്തരും ശ്രമിക്കണമെന്നും ഇതിന്റെ ഭാഗമായി മണ്ഡലം, ജില്ലാ കമ്മിറ്റികളുടെ യോഗങ്ങള്‍ ഇപ്പോള്‍ നടന്നുവരികയാണ്. ഒരു ദിവസം രണ്ടും മൂന്നും യോഗങ്ങള്‍ വരെ ഇങ്ങനെ നടക്കുന്നുണ്ട്. അവധിക്ക് പോകാനിരിക്കുന്നവര്‍ കഴിവതും തെരഞ്ഞെടുപ്പിനോടടുത്ത തീയതികളില്‍ നാട്ടിലെത്താന്‍ ശ്രമിക്കണമെന്നും പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫോണ്‍ വഴി നാടുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തകര്‍ അതത് വാര്‍ഡുകളിലെ സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി ബന്ധുക്കളുടെയും പരിചയത്തിലുള്ളവരുടെയും വോട്ടുകള്‍ ഉറപ്പാക്കുന്നത്.
നാട്ടിലെ തെരഞ്ഞെടുപ്പിന് ഇവിടെ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുന്നതും പ്രചാരണം നടത്തുന്നതും സംസ്‌കൃതിയുടെ രീതിയല്ലെന്നും അത്തരം പരിപാടികള്‍ ഇത്തവണയും ഉണ്ടാകില്ലെന്നും സംസ്‌കൃതി അറിയിച്ചു.
കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഇന്‍കാസും മുസ്‌ലിംലീഗിന്റെ പോഷക സംഘടനയായ കെ.എം.സി.സിയുമാണ്.ഇടതുപക്ഷ അനുകൂലസംഘടനയായ സംസ്‌കൃതി ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നില്ല.
ഇന്‍കാസ് പ്രവര്‍ത്തകര്‍ സ്വന്തം വീടുകളും ബന്ധുവീടുകളുമായി ബന്ധപ്പെട്ട് പരമാവധി വോട്ടുകള്‍ മുന്നണി സ്ഥാനാര്‍ഥിക്കായി സമാഹരിക്കാനാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഒരുകൂട്ടം പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായിമാത്രം അവധിയെടുത്ത് വരും ദിവസങ്ങളില്‍ നാട്ടിലേക്ക് പോകുന്നുമുണ്ട്.
നാടുമായി ബന്ധപ്പെട്ട് പരമാവധി വോട്ടുകള്‍ തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്ക് ഉറപ്പാക്കാന്‍ ഓരോരുത്തരും ശ്രമിക്കണമെന്നും ഇതിന്റെ ഭാഗമായി മണ്ഡലം, ജില്ലാ കമ്മിറ്റികളുടെ യോഗങ്ങള്‍ ഇപ്പോള്‍ നടന്നുവരികയാണ്. ഒരു ദിവസം രണ്ടും മൂന്നും യോഗങ്ങള്‍ വരെ ഇങ്ങനെ നടക്കുന്നുണ്ട്. അവധിക്ക് പോകാനിരിക്കുന്നവര്‍ കഴിവതും തെരഞ്ഞെടുപ്പിനോടടുത്ത തീയതികളില്‍ നാട്ടിലെത്താന്‍ ശ്രമിക്കണമെന്നും പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫോണ്‍ വഴി നാടുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തകര്‍ അതത് വാര്‍ഡുകളിലെ സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി ബന്ധുക്കളുടെയും പരിചയത്തിലുള്ളവരുടെയും വോട്ടുകള്‍ ഉറപ്പാക്കുന്നത്.
നാട്ടിലെ തെരഞ്ഞെടുപ്പിന് ഇവിടെ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുന്നതും പ്രചാരണം നടത്തുന്നതും സംസ്‌കൃതിയുടെ രീതിയല്ലെന്നും അത്തരം പരിപാടികള്‍ ഇത്തവണയും ഉണ്ടാകില്ലെന്നും സംസ്‌കൃതി അറിയിച്ചു.
Friday, March 6, 2009
കടലിനിക്കരെയും തെരഞ്ഞെടുപ്പ് പ്രചാരണം
ദോഹ:വോട്ടവകാശമില്ലെങ്കിലും നാട്ടിലെ തെരഞ്ഞെടുപ്പ് ചൂട് മനസിലേറ്റി രാഷ്ട്രീയ പോഷക സംഘടനകള്‍ വോട്ട് പിടിത്തത്തിന് തന്ത്രങ്ങള്‍ മെനയാനും പരോക്ഷ പ്രചാരണം ആസൂത്രണം ചെയ്യാനും ഒരുക്കങ്ങള്‍ തുടങ്ങി.
കേരളത്തിലെ ഓരോ വീട്ടിലെയും വോട്ട് ഏത് ചിന്ഹത്തില്‍ പതിയണമെന്ന് തീരുമാനിക്കുന്നതില്‍ പ്രവാസികള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ടെന്നതിനാല്‍ മണ്ഡലം തലത്തില്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയാണ് ഇരുപക്ഷവും.
വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടില്ലെങ്കില്‍ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും വോട്ടുകള്‍ മാസാദ്യം പണമയച്ചുകൊടുക്കുന്ന ഗള്‍ഫുകാരന്‍ പറയുന്നത് പോലെ മാത്രമേ പെട്ടിയില്‍ വീഴുള്ളൂ എന്നത് കൊണ്ട് ഇവിടെ ഒരാളെ സ്വാധീനിക്കാനായാല്‍ നാലഞ്ചു വോട്ടായിരിക്കും തങ്ങളുടെ സ്ഥാനാര്‍ഥിക്ക് കിട്ടാന്‍ പോകുന്നതെന്നാണ് രാഷ്ട്രീയ സംഘടനകള്‍ കണക്കുകൂട്ടുന്നത്.
ഇനി വീട്ടിലെ മറ്റെല്ലാവരും എതിര്‍പക്ഷത്താണെങ്കില്‍ പോലും ഭാര്യയുടെയും മക്കളുടെയും വോട്ട് തന്റെ സ്ഥാനാര്‍ഥിക്ക് വീഴും എന്ന് ഗള്‍ഫുകാരന് ഉറപ്പിക്കാനാവും. ആ മനഃശാസ്ത്രം മനസ്സിലാക്കി ഇന്‍കാസും കെ.എം.സി.സിയും,സംസ്കൃതിയുമൊക്കെ നാട്ടിലേത് പോലെ വ്യവസ്ഥാപിതമായി ഇലക്ഷന്‍ കാമ്പയിന് മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരിക്കയാണ്.
ഖത്തറിലുടനീളം ഇന്‍കാസ് മണ്ഡലങ്ങള്‍ തലത്തില്‍ സംഘടനയുടെ കമ്മിറ്റിയാണ് പ്രചാരണതന്ത്രങ്ങള്‍ നടത്തുന്നത്. നാട്ടില്‍നിന്ന് നേതാക്കളൊന്നും തെരഞ്ഞെടുപ്പ് ആവശ്യത്തിനായി ഇങ്ങോട്ട് വരുന്നില്ല.
ഇലക്ഷന്‍ ഫണ്ടിലേക്ക് സംഭാവന ചെയ്യേണ്ട അവസ്ഥ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഇവിടുത്തെ അനുയായികള്‍ക്കിലത്രെ. സ്ഥാനാര്‍ഥിയെ വ്യക്തിപരമായി സഹായിക്കാനോ പ്രാദേശിക തലത്തില്‍ പോസ്റ്റര്‍ അച്ചടിക്കുന്നതിനോ പാട്ട്കാസറ്റ് ഇറക്കുന്നതിനോ തുക അയച്ചുകൊടുത്താലായി എന്ന് മാത്രം.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കാലേക്കൂട്ടി പൂര്‍ത്തിയാക്കുക എന്ന നാട്ടിലെ രീതി തന്നെയാണ് ഇവിടെയും ഇടതുസംഘടനകള്‍ പിന്തുടരുന്നത്. ഇനി വോട്ടെടുപ്പ് അടുക്കുംതോറും ശാസ്ത്രീയമായ രീതിയില്‍ വോട്ട് ക്യാന്‍വാസിംഗ് നടക്കും.
ഖത്തറില്‍ വലിയൊരു വിഭാഗം വോട്ടര്‍മാര്‍ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളില്‍നിന്നുള്ളവരാണെന്നതിനാല്‍ ഇവിടെ വിപുലമായ പ്രചാരണം വേണ്ടിവരുമെന്ന് കെ.എം.സി.സി സൂചിപ്പിച്ചു.
ഈ രണ്ട് മണ്ഡലങ്ങളിലെയും മുസ്ലിം ലീഗിന്റെ സീറ്റുകള്‍ ലക്ഷ്യംവെച്ചുതന്നെയാണ് കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍. പ്രവര്‍ത്തകരെ പരമാവധി ബോധവത്കരിച്ച് അവരിലൂടെ നാട്ടില്‍ നേട്ടമുണ്ടാക്കാനാണ് ശ്രമം. ഇവിടെ ജോലി ചെയ്യുന്ന അംഗങ്ങളെ തെരഞ്ഞെടുപ്പ് സമയത്ത് പരമാവധി നാട്ടിലെത്തിച്ച് ഉപയോഗപ്പെടുത്താനാണ് ഇപ്പോള്‍ എല്ലാ സംഘടനകളും ശ്രമം.
ഈ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പ്രവാസികള്‍ വോട്ട് ചെയ്യാന്‍ സാധ്യതയുണ്ട്.ഇതിന്റെ ഒരു കാരണം സാമ്പത്തികമാന്ദ്യമാണ്. ഇതില്‍പ്പെട്ട് കുറേ പ്രവാസികള്‍ ഇപ്പോള്‍ തന്നെ നാട്ടിലെത്തിയിട്ടുണ്ട്.
കേരളത്തിലെ ഓരോ വീട്ടിലെയും വോട്ട് ഏത് ചിന്ഹത്തില്‍ പതിയണമെന്ന് തീരുമാനിക്കുന്നതില്‍ പ്രവാസികള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ടെന്നതിനാല്‍ മണ്ഡലം തലത്തില്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയാണ് ഇരുപക്ഷവും.
വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടില്ലെങ്കില്‍ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും വോട്ടുകള്‍ മാസാദ്യം പണമയച്ചുകൊടുക്കുന്ന ഗള്‍ഫുകാരന്‍ പറയുന്നത് പോലെ മാത്രമേ പെട്ടിയില്‍ വീഴുള്ളൂ എന്നത് കൊണ്ട് ഇവിടെ ഒരാളെ സ്വാധീനിക്കാനായാല്‍ നാലഞ്ചു വോട്ടായിരിക്കും തങ്ങളുടെ സ്ഥാനാര്‍ഥിക്ക് കിട്ടാന്‍ പോകുന്നതെന്നാണ് രാഷ്ട്രീയ സംഘടനകള്‍ കണക്കുകൂട്ടുന്നത്.
ഇനി വീട്ടിലെ മറ്റെല്ലാവരും എതിര്‍പക്ഷത്താണെങ്കില്‍ പോലും ഭാര്യയുടെയും മക്കളുടെയും വോട്ട് തന്റെ സ്ഥാനാര്‍ഥിക്ക് വീഴും എന്ന് ഗള്‍ഫുകാരന് ഉറപ്പിക്കാനാവും. ആ മനഃശാസ്ത്രം മനസ്സിലാക്കി ഇന്‍കാസും കെ.എം.സി.സിയും,സംസ്കൃതിയുമൊക്കെ നാട്ടിലേത് പോലെ വ്യവസ്ഥാപിതമായി ഇലക്ഷന്‍ കാമ്പയിന് മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരിക്കയാണ്.
ഖത്തറിലുടനീളം ഇന്‍കാസ് മണ്ഡലങ്ങള്‍ തലത്തില്‍ സംഘടനയുടെ കമ്മിറ്റിയാണ് പ്രചാരണതന്ത്രങ്ങള്‍ നടത്തുന്നത്. നാട്ടില്‍നിന്ന് നേതാക്കളൊന്നും തെരഞ്ഞെടുപ്പ് ആവശ്യത്തിനായി ഇങ്ങോട്ട് വരുന്നില്ല.
ഇലക്ഷന്‍ ഫണ്ടിലേക്ക് സംഭാവന ചെയ്യേണ്ട അവസ്ഥ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഇവിടുത്തെ അനുയായികള്‍ക്കിലത്രെ. സ്ഥാനാര്‍ഥിയെ വ്യക്തിപരമായി സഹായിക്കാനോ പ്രാദേശിക തലത്തില്‍ പോസ്റ്റര്‍ അച്ചടിക്കുന്നതിനോ പാട്ട്കാസറ്റ് ഇറക്കുന്നതിനോ തുക അയച്ചുകൊടുത്താലായി എന്ന് മാത്രം.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കാലേക്കൂട്ടി പൂര്‍ത്തിയാക്കുക എന്ന നാട്ടിലെ രീതി തന്നെയാണ് ഇവിടെയും ഇടതുസംഘടനകള്‍ പിന്തുടരുന്നത്. ഇനി വോട്ടെടുപ്പ് അടുക്കുംതോറും ശാസ്ത്രീയമായ രീതിയില്‍ വോട്ട് ക്യാന്‍വാസിംഗ് നടക്കും.
ഖത്തറില്‍ വലിയൊരു വിഭാഗം വോട്ടര്‍മാര്‍ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളില്‍നിന്നുള്ളവരാണെന്നതിനാല്‍ ഇവിടെ വിപുലമായ പ്രചാരണം വേണ്ടിവരുമെന്ന് കെ.എം.സി.സി സൂചിപ്പിച്ചു.
ഈ രണ്ട് മണ്ഡലങ്ങളിലെയും മുസ്ലിം ലീഗിന്റെ സീറ്റുകള്‍ ലക്ഷ്യംവെച്ചുതന്നെയാണ് കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍. പ്രവര്‍ത്തകരെ പരമാവധി ബോധവത്കരിച്ച് അവരിലൂടെ നാട്ടില്‍ നേട്ടമുണ്ടാക്കാനാണ് ശ്രമം. ഇവിടെ ജോലി ചെയ്യുന്ന അംഗങ്ങളെ തെരഞ്ഞെടുപ്പ് സമയത്ത് പരമാവധി നാട്ടിലെത്തിച്ച് ഉപയോഗപ്പെടുത്താനാണ് ഇപ്പോള്‍ എല്ലാ സംഘടനകളും ശ്രമം.
ഈ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പ്രവാസികള്‍ വോട്ട് ചെയ്യാന്‍ സാധ്യതയുണ്ട്.ഇതിന്റെ ഒരു കാരണം സാമ്പത്തികമാന്ദ്യമാണ്. ഇതില്‍പ്പെട്ട് കുറേ പ്രവാസികള്‍ ഇപ്പോള്‍ തന്നെ നാട്ടിലെത്തിയിട്ടുണ്ട്.
Sunday, March 1, 2009
ലീഗിന് വിജയ പ്രതീക്ഷയുണ്ട്:ബഷീറലി ശിഹാബ് തങ്ങള്‍
ദോഹ:മലപ്പുറത്തും പൊന്നാനിയിലും തികഞ്ഞ ആത്മവിശ്വാസത്തോടെ തന്നെയാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നതെന്നും വിജയ പ്രതീക്ഷയുണ്ടെന്നും മുസ്ലിം ലീഗ് സംസ്ഥാന നിര്‍വ്വാഹക സമിതിയംഗവും കേരള മുസ്ലിം എഡ്യുക്കേഷനല്‍ അസോസിയേഷന്‍ പ്രസിഡന്റുമായ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍.
ദോഹയിലെ നസീം അല്‍റബീഹ് മെഡിക്കല്‍ സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കാനെത്തിയ അദ്ദേഹം ദീപികയുമായി സംസാരിക്കുകയായിരുന്നു. പൊന്നാനി നിയമസഭാ മണ്ഢലത്തില്‍ വിജയിക്കാന്‍ കൂടുതല്‍ അധ്വാനിക്കേണ്ടി വരുമെന്ന് മാത്രമെയുള്ളൂ. അല്ലാതെ ലീഗിന്റെ മണ്ഢലങ്ങള്‍ ഏറെ സുരക്ഷിതമാണ്. പൊന്നാനിയെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു.
കേരളത്തില്‍ ഇപ്പോള്‍ ഭരണമില്ലല്ലോ. വിവാദങ്ങള്‍ മാത്രമെ ഉള്ളൂ. നാം മാധ്യമങ്ങളിലൂടെയും നേരിട്ടും കേരളത്തിന്റെ യഥാര്‍ത്ഥ ചിത്രം നിരന്തരം അറിയുന്നവരാണ്. വികസനത്തിന്റെ കാര്യത്തില്‍ വട്ടപ്പൂജ്യമായ നമ്മുടെ സംസ്ഥാനം ഇന്ന് ഏറെ പ്രതിസന്ധികളിലൂടെയാണ് കടന്നു പോവുന്നത്.
കേരളത്തിലെ ഇടതു പക്ഷ ഭരണത്തിന്റെ സ്ഥിതി ആരേയും ബോധ്യപ്പെടുത്തേണ്ടതില്ല. നേട്ടങ്ങളില്ലാത്ത രണ്ടര വര്‍ഷമാണെന്ന് ഏത് സാധാരണക്കാരനും പറയും കേരളത്തിലെ ഇടതുപക്ഷ ഭരണത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു.
ദോഹയിലെ നസീം അല്‍റബീഹ് മെഡിക്കല്‍ സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കാനെത്തിയ അദ്ദേഹം ദീപികയുമായി സംസാരിക്കുകയായിരുന്നു. പൊന്നാനി നിയമസഭാ മണ്ഢലത്തില്‍ വിജയിക്കാന്‍ കൂടുതല്‍ അധ്വാനിക്കേണ്ടി വരുമെന്ന് മാത്രമെയുള്ളൂ. അല്ലാതെ ലീഗിന്റെ മണ്ഢലങ്ങള്‍ ഏറെ സുരക്ഷിതമാണ്. പൊന്നാനിയെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു.
കേരളത്തില്‍ ഇപ്പോള്‍ ഭരണമില്ലല്ലോ. വിവാദങ്ങള്‍ മാത്രമെ ഉള്ളൂ. നാം മാധ്യമങ്ങളിലൂടെയും നേരിട്ടും കേരളത്തിന്റെ യഥാര്‍ത്ഥ ചിത്രം നിരന്തരം അറിയുന്നവരാണ്. വികസനത്തിന്റെ കാര്യത്തില്‍ വട്ടപ്പൂജ്യമായ നമ്മുടെ സംസ്ഥാനം ഇന്ന് ഏറെ പ്രതിസന്ധികളിലൂടെയാണ് കടന്നു പോവുന്നത്.
കേരളത്തിലെ ഇടതു പക്ഷ ഭരണത്തിന്റെ സ്ഥിതി ആരേയും ബോധ്യപ്പെടുത്തേണ്ടതില്ല. നേട്ടങ്ങളില്ലാത്ത രണ്ടര വര്‍ഷമാണെന്ന് ഏത് സാധാരണക്കാരനും പറയും കേരളത്തിലെ ഇടതുപക്ഷ ഭരണത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു.
Subscribe to:
Posts (Atom)












