Friday, September 17, 2010

2022ലെ ലോകകപ്പ് ബിഡ് :വിധിക്കായി 75 നാള്‍ കാത്തിരിപ്പ്



ദോഹ: 2022ലെ ലോകകപ്പിന് വേദിയൊരുക്കുന്നതിന് ഖത്തര്‍ സമര്‍പ്പിച്ചിട്ടുള്ള ബിഡുമായി ബന്ധപ്പെട്ട് ചിലിയന്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഹാരോള്‍ഡ് മെയ്‌നെ നിക്കോളാസിന്റെ നേതൃത്വത്തിലുള്ള പരിശോധനകള്‍ ഇന്നലെ സമാപിച്ചു.

ചൊവ്വാഴ്ച തുടങ്ങിയ ഈ സംഘത്തിന്റെ പരിശോധന ഇന്നലെ രാത്രി ഫോര്‍ സീസണ്‍സ് ഹോട്ടലില്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തോടെ അവസാനിച്ചു. സംഘം നല്‍കുന്ന റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ രണ്ടിന് ഫിഫ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്ന് വേട്ടെടുപ്പിലൂടെ 2018ലെയും 2022ലെയും ലോകകപ്പ് വേദികള്‍ തീരുമാനിക്കും.



നിര്‍ദിഷ്ട അന്താരാഷ്ട്രവിമാനത്താവളം, മെട്രോ, റെിയില്‍വെ ശൃംഖല തുടങ്ങിയവ ഉള്‍പ്പെടുന്ന പൊതുഗതാഗത സംവിധാനങ്ങള്‍ , ഹോട്ടല്‍ സൗകര്യങ്ങള്‍ , പാര്‍ക്കുകള്‍ , സ്‌റ്റേഡിയങ്ങളിലും ഗ്യാലറികളിലും പരിശീലനകേന്ദ്രങ്ങളിലും ചൂട് ക്രമീകരിക്കുന്നതിനുള്ള സൗകര്യങ്ങള്‍പരിശോധിച്ച സംഘം ഖലീഫ സ്‌റ്റേഡിയവും സന്ദര്‍ശിച്ചു.

ടൂര്‍ണമെന്റിനായി പരിഗണിക്കുന്നവയെല്ലാം കാര്‍ബണ്‍ ഡയോക്‌സൈഡ് നിര്‍ഗമനം പൂര്‍ണമായും ഒഴിവാക്കി അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ശീതീകരിച്ച പരിസ്ഥിതിസൗഹൃദ സ്‌റ്റേഡിയങ്ങളില്‍ കാലാവസ്ഥ ഒരിക്കലും പ്രതികൂല ഘടകമായി കണക്കിലെടുക്കേണ്ടിവരാത്ത രിതിയില്‍ ശീതീകരണ സംവിധാനമാണ് നടപ്പാക്കിയീട്ടുള്ളത്.ഇത് സൗരോര്‍ജം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുക എന്നതും ഇതിന്റെ പ്രത്യാഗതയാണ്.



ഖത്തറിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം കണക്കിലെടുക്കുമ്പോള്‍ വിവിധ ഭൂഖണ്ഡങ്ങളിലുള്ള ഫുട്ബാള്‍ ആരാധകര്‍ക്ക് രാത്രി വൈകുന്നതുവരെ കാത്തിരിക്കാതെ കളി കാണാന്‍ കഴിയും. ഗള്‍ഫ്, യൂറോപ്യന്‍ , ഏഷ്യന്‍ , പശ്ചിമേഷ്യന്‍ മേഖലകളില്‍ നിന്നെല്ലാം കുറഞ്ഞ സമയം കൊണ്ട് വിമാനമാര്‍ഗം ദോഹയിലെത്താം അതുപോലെ സ്‌റ്റേഡിയങ്ങള്‍ അടുത്തടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ടീമുകള്‍ക്കും യാത്രക്കായി അധിക സമയം ചെലവഴിക്കേണ്ടിവരില്ല.

1 comment:

Unknown said...

2022ലെ ലോകകപ്പിന് വേദിയൊരുക്കുന്നതിന് ഖത്തര്‍ സമര്‍പ്പിച്ചിട്ടുള്ള ബിഡുമായി ബന്ധപ്പെട്ട് ചിലിയന്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഹാരോള്‍ഡ് മെയ്‌നെ നിക്കോളാസിന്റെ നേതൃത്വത്തിലുള്ള പരിശോധനകള്‍ ഇന്നലെ സമാപിച്ചു.