Friday, October 1, 2010

ത്തര്‍ ഇന്ത്യന്‍ സാംസ്‌കാരികോല്‍സവം സമാപിച്ചു.


ദോഹ: ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വൈവിധ്യവും കലാസമ്പന്നതയും വിളിച്ചോതിയ പരിപാടികളോടെ ഇന്ത്യന്‍ സാംസ്‌കാരികോല്‍സവത്തിന് ഇന്നലെ ഖത്തര്‍ നാഷണല്‍ തിയേറ്ററില്‍ തിരശ്ശീല വീണു.

'ദോഹ: അറബ് സംസ്‌കാരത്തിന്റെ തലസ്ഥാനം' ആഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ ഇന്ത്യന്‍ എംബസിയും ഖത്തര്‍ കലാ, സാംസ്‌കാരിക, പൈതൃക മന്ത്രാലയവും സംയുക്തമായാണ് മൂന്നുദിവസത്തെ മേള അരങ്ങേറിയത്. ഇന്ത്യയിലെ പ്രശസ്ത കലാകാരന്‍മാരുടെ നേതൃത്വത്തില്‍ സംഗീതവും നൃത്തവും സിനിമയും കൈകോര്‍ക്കുന്ന സാംസ്‌കാരികോല്‍സവം കലയുടെ മൂന്ന് വ്യത്യസ്ത രാവുകള്‍ ദോഹക്ക് സമ്മാനിച്ചു.

ചെവ്വാഴ്ച്ച വൈകിട്ട് ഏഴ് മണിക്ക് ഖത്തര്‍ നാഷണല്‍ തിയേറ്ററില്‍ രാജസ്ഥാനി നാടോടി നൃത്തത്തോടെ നടന്ന ഉദ്ഘാടന ദിവസത്തെ പരിപാടി രാജ്മാത ഗോവര്‍ധന്‍ കുമാരിയുടെ നേതൃത്വത്തിലുള്ള 12 അംഗ നൃത്ത സംഘം അവതരിപ്പിച്ചു. ഇവര്‍ മുംബൈയില്‍ ഗൂമര്‍ ഡാന്‍സ് അക്കാദമി നടത്തുന്ന ഗോവര്‍ധന്‍ കുമാരി രാജസ്ഥാന്‍ രാജകുടുംബത്തിലെ അംഗമാണ്.

തിങ്കളാഴ്ച്ച നിസാമി സഹോദരങ്ങള്‍ നേതൃത്വം നല്‍കിയ എട്ടംഗ ഗായക സംഘം ഖവ്വാലി അവതരിപ്പിച്ചു. സിക്കന്ദര ഘരാനയുടെ വക്താക്കളായ നിസാമി സഹോദരന്‍മാര്‍ ഒരുക്കുന്ന ഖവ്വാലി സായാഹ്‌നം ദോഹക്ക് പുതിയൊരു അനുഭവമായിരുന്നു.

ചൊവ്വാഴ്ച്ച പ്രശസ്ത നര്‍ത്തകി ഡോ. രേഖ മെഹ്‌റയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘത്തിന്റെ കഥക് നൃത്തം കണ്ണുകള്‍ക്ക് നല്ലൊരു സദ്യയാണ് നല്‍കിയത്. ലോകപ്രശസ്ത നര്‍ത്തകിയും നൃത്തസംവിധയികയുമായ ഡോ. രേഖ മെഹ്‌റ കഥകിന് പുറമെ ഭരതനാട്യത്തിലും ഇന്ത്യയുടെ അഭിമാനമാണ്.

ചലച്ചിത്രമേളയില്‍ ഞായറാഴ്ച്ച അമിതാഭ് ബച്ചന്‍ , അക്ഷയ്കുമാര്‍ , ഐശ്വര്യ റായ് എന്നിവര്‍ അഭിനയിച്ച 'ഖാക്കി', തിങ്കളാഴ്ച്ച ഋത്വിക് റോഷന്‍ , പ്രീതി സിന്റ എന്നിവര്‍ അഭിനയിച്ച 'ലക്ഷ്യ', ചൊവ്വാഴ്ച്ച അഭിഷേക് ബച്ചന്‍ , കരീന കപൂര്‍ എന്നിവര്‍ അഭിനയിച്ച 'റെഫ്യൂജി' എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.

1 comment:

Unknown said...

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വൈവിധ്യവും കലാസമ്പന്നതയും വിളിച്ചോതിയ പരിപാടികളോടെ ഇന്ത്യന്‍ സാംസ്‌കാരികോല്‍സവത്തിന് ഇന്നലെ ഖത്തര്‍ നാഷണല്‍ തിയേറ്ററില്‍ തിരശ്ശീല വീണു.