Saturday, December 11, 2010

ജോലിക്കായി വ്യാജ മലയാളി നഴ്‌സുമാര്‍ :ഖത്തര്‍ മന്ത്രാലയം കടുത്ത നടപടിക്ക്


ദോഹ: കേരളത്തിലെ ചില ആശുപത്രികളില്‍ നിന്ന് പണംകൊടുത്ത് വ്യാജ തൊഴില്‍പരിചയ സര്‍ട്ടിഫിക്കറ്റുമായി നഴ്‌സുമാര്‍ ഖത്തലെത്തുന്നത് സുപ്രീം ആരോഗ്യ കൗണ്‍സില്‍ കണ്ടെത്തി.

ഇതേ തുടര്‍ന്ന് ഇത്തരക്കാരെ തിരിച്ചയക്കപ്പെട്ടുവെന്നാലും.ഇത് ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിന്റെ പശ്ചാതലത്തില്‍ ഇത്തരം വ്യാജ തൊഴില്‍പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കിയ കേരളത്തിലെ നാല് ആശുപത്രികളെ ഖത്തര്‍ കരിമ്പട്ടികയില്‍പ്പെടുത്തി. ആലപ്പുഴ ചേര്‍ത്തലയിലെ ശ്രീവെങ്കിടേശ്വര, കോട്ടയം ചിങ്ങവനത്തെ എലൈറ്റ്, കോട്ടയം രാമപുരം ബസാറിലെ സെന്റ് അഗസ്റ്റിന്‍ , എറണാകുളം തൃപ്പൂണിത്തുറയിലെ ജനത എന്നീ ആശുപത്രികളെയാണ് എസ്.സി.എച്ചിലെ മെഡിക്കല്‍ ലൈസന്‍സിംഗ് വിഭാഗം കരിമ്പട്ടികയില്‍പ്പെടുത്തിയിരിക്കുന്നത്. ഈ ആശുപത്രികളില്‍ നിന്ന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കുന്ന സ്ഥാപനങ്ങളെയും ഡോക്ടര്‍മാരെയും കരിമ്പട്ടികയില്‍പ്പെടുത്തുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഖത്തറില്‍ ജോലി ചെയ്യുന്നതിന് ലൈസന്‍സ് നേടാന്‍ കൗണ്‍സിലിന് സമര്‍പ്പിക്കേണ്ട മൂന്നുവര്‍ഷത്തെ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു നടപടി. ലൈസന്‍സ് എടുക്കുന്നതിന് മുന്നോടിയായി നഴ്‌സുമാര്‍ ഹാജരാക്കുന്ന സര്‍ട്ടിഫിക്കറ്റുള്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കണം. സിംഗപ്പൂര്‍ ആസ്ഥാനമായ ഏജന്‍സിയുടെ ദുബൈയിലുള്ള ഓഫീസിനെയാണ് കൗണ്‍സില്‍ ഇതിനായി ചുമതലപ്പെുടുത്തിയിരിക്കുന്നത്. ആശുപത്രി അധികൃതര്‍ ഈ ഏജന്‍സിക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ അയച്ചുകൊടുക്കുക. സര്‍ട്ടിഫിക്കറ്റുകളില്‍ പറയുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഏജന്‍സി അന്വേഷണം നടത്തും. അന്വേഷണത്തില്‍ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് കൃത്രിമമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഏജന്‍സി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൗണ്‍സില്‍ ഇപ്പോള്‍ ഈ ആശുപത്രികളെ കരിമ്പട്ടികയില്‍പ്പെടുത്തിയത്.

ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളില്ലാതെ നാട്ടിന്‍പുറങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്‌പെന്‍സറികളാണ് പലപ്പോഴും ഇങ്ങനെ വന്‍തുക കോഴവാങ്ങി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. 250 ബെഡുകളുള്ള ആശുപത്രിയുടെ മെഡിക്കല്‍ ഐ.സി.യുവില്‍ ജോലിപരിചയമുണ്ടെന്ന തരത്തിലൊക്കെയാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതെന്നും ഇത് ആരോഗ്യമേഖലക്ക് ഭീഷണിയാണ്‌ കൂടാതെ മലയാളി ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും വിശ്വാസ്യത തകര്‍ക്കുന്ന ഈ വിഷയം ഗൗരവമായി പരിഗണിക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐ.എം.എ) ഖത്തര്‍ ചാപ്റ്റര്‍ അറിയിച്ചു.

3 comments:

Unknown said...

കേരളത്തിലെ ചില ആശുപത്രികളില്‍ നിന്ന് പണംകൊടുത്ത് വ്യാജ തൊഴില്‍പരിചയ സര്‍ട്ടിഫിക്കറ്റുമായി നഴ്‌സുമാര്‍ ഖത്തലെത്തുന്നത് സുപ്രീം ആരോഗ്യ കൗണ്‍സില്‍ കണ്ടെത്തി.

പഞ്ചാരകുട്ടന്‍ -malarvadiclub said...

കള്ളികള്‍ ഇവളുമാര് ഒക്കെ കാരണം നമ്മുടെ പേര് കൂടി പോകും

saifu kcl said...

Pandathe kaalam maari.. Pennungal ..........,.,....' Ayi