Saturday, December 18, 2010

ത്തര്‍ ദേശീയദിനമാഘോഷിച്ചു.


ദോഹ: ഖത്തര്‍ ദേശീയദിനം അതിവിപുലമായി ആഘോഷിച്ചു‍. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ സപ്തംബര്‍ 3നായിരുന്നു ഖത്തര്‍ സ്വാതന്ത്രദിനം ആഘോഷിച്ചിരുന്നത്. ബ്രിട്ടീഷാധിപത്യത്തില്‍നിന്ന് ഖത്തര്‍ പൂര്‍ണമായും മോചിതമായ 1971 സപ്തംബര്‍ 3ന് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തെ അനുസ്മരിച്ചുകൊണ്ട് അതേദിവസമായിരുന്നു നേരത്തെ ദേശീയ ദിനമായി കൊണ്ടാടിയിരുന്നത്.

2007ല്‍ ഗവണ്മെന്റ് ആ തീരുമാനം മാറ്റി ആധുനിക ഖത്തറിന്റെ സ്ഥാപകനായ ശൈഖ് ജാസിം 1873ല്‍ തന്റെ പിതാവ് ശൈഖ് മുഹമ്മദ് ബിന്‍ഥാനിയുടെ പിന്‍ഗാമിയായി അധികാരമേറ്റെടുത്തതിന്റെ സ്മരണാര്‍ത്ഥം ഡിസംബര്‍ 18ന് ഖത്തര്‍ ദേശീയദിനമായി പ്രഖ്യാപിക്കുന്നത്.

ഖത്തറിന്റെ മുഖ്യ തെരുവുകളിലെല്ലാം ദേശീയ പതാകകള്‍ പാറിക്കളിക്കുന്ന ഒരു പുലര്‍ക്കാലം സമ്മാനിച്ചായിരുന്നു ഖത്തര്‍ മിഴിതുറന്നത്. കുങ്കുമവും വെള്ളയും ഇടകലര്‍ന്ന ദേശീയ പതാകകളും വഹിച്ചുകൊണ്ടായിരുന്നു മിക്ക വാഹനങ്ങളും റോഡിലിറങ്ങിയത്. ഒട്ടുമിക്ക വാഹനങ്ങള്‍ക്കു പുറത്ത് ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ ഖലീഫാ അല്‍താനിയുടെയും കിരീടാവകാശി ശൈഖ് തമീമിന്റെയും ചിത്രങ്ങള്‍ ഒട്ടിച്ച് അതിമനോഹരമക്കിയാണ് തെരുവുകളില്‍ ഓടിയിത്.

നഗരത്തിലെ എല്ലാ വലിയ കെട്ടിടങ്ങള്‍ക്ക് മുകളിലെല്ലാം ദേശീയ പതാകകളോടൊപ്പം ഭരണാധികാരിയുടെയും കിരീടാവകാശിയുടെയും ചിത്രങ്ങളും മറ്റും സ്ഥാപിച്ചും ദീപാലങ്കാരങ്ങള്‍ തൂക്കിയും മനോഹാരിതമാക്കിയിരിക്കുന്ന കാഴ്ച്ച എങ്ങും കാണാമായിരുന്നു.

കാലത്ത് 8.30ന് തന്നെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. സൈനിക പരേഡായിരുന്നു ആദ്യം. കരസേനയും നാവികസേനയും വ്യോമസേനയും നടന്നു സൈനിക പരേഡുകള്‍ക്ക് അകമ്പടി സേവിച്ചുകൊണ്ട് വിമാനങ്ങള്‍ ആകാശത്ത് വട്ടമിട്ടു പറന്ന് കൗതുക ദൃശ്യങ്ങള്‍ വിരിയിച്ചു. പത്ത് മണി വരെ നീണ്ടുനിന്ന പരേഡില്‍ വിദേശികളും സ്വദേശികളുമായ ആയിരങ്ങള്‍ പങ്കെടുത്തു.

കോര്‍ണിഷിലും അല്‍ ബിദാ പാര്‍ക്കിലുമുള്ള ഈന്തപ്പനയിലെല്ലാം വൈദ്യുതിയുടെ റാന്തല്‍ വിളക്കുകള്‍ തുക്കി പഴമയെ വിളിച്ചോതുന്ന കലാവിരുത് കുറച്ചു നേരത്തിനെങ്കിലും എല്ലാ ദേശിയവാസികളിലും തങ്ങളുടെ പഴയകാലം ഓര്‍മിപ്പിച്ചു. ആകെ ഒരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു ദോഹയുടെ തെരുവിലെങ്ങും.

സന്ധ്യയായതോടെ വാഹനങ്ങളുമായി യുവാക്കള്‍ തെരുവിലിറങ്ങി ഒപ്പം വാഹനങ്ങള്‍ക്ക് പുറത്ത്‌നിന്ന് നൃത്തവും പാട്ടുമായി ജാഥകണക്കെ ഹോണുകള്‍ മുഴക്കി വരിവരിയായി നീങ്ങുന്ന കാഴ്ച്ച കണിനുകുളിര്‍മയേകുന്നതായിരുന്നു. ലേസര്‍രശ്മികളുടെ മാസ്‌കരീക പ്രയോഗങ്ങളും അതോടൊപ്പം രാത്രി എട്ടുമണിയോടെ തുടങ്ങിയ വെടിക്കെട്ട് 15 മിനിറ്റിലധികം നീണ്ടുനിന്നു.ഈ വര്‍ണവിസ്മയത്തോടെ ഔദ്ദ്യോധികമായി ദേശിയദിനം സ്മാപിച്ചുവെങ്കിലും. അര്‍ദ്ധരാത്രി വരെ ദേശവാസികളുടെ തെരുവിലിറങ്ങിയുള്ള ആഘോഷങ്ങള്‍ ഉണ്ടായിരിയിരുന്നു.

1 comment:

Unknown said...

ഖത്തര്‍ ദേശീയദിനം അതിവിപുലമായി ആഘോഷിച്ചു‍. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ സപ്തംബര്‍ 3നായിരുന്നു ഖത്തര്‍ സ്വാതന്ത്രദിനം ആഘോഷിച്ചിരുന്നത്. ബ്രിട്ടീഷാധിപത്യത്തില്‍നിന്ന് ഖത്തര്‍ പൂര്‍ണമായും മോചിതമായ 1971 സപ്തംബര്‍ 3ന് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തെ അനുസ്മരിച്ചുകൊണ്ട് അതേദിവസമായിരുന്നു നേരത്തെ ദേശീയ ദിനമായി കൊണ്ടാടിയിരുന്നത്.