Friday, September 10, 2010

ള്‍ഫില്‍ ഇന്ന് ഈദുല്‍ഫിത്വര്‍

ദോഹ: ഗള്‍ഫ് മേഖലയില്‍ എവിടെയും മാസപ്പിറവി കണ്ടതായി വിശ്വാസ യോഗ്യമായ വിവരം ലഭിക്കാത്തതിനാല്‍ ഈ രാജ്യങ്ങളില്‍ വ്യാഴാഴ്ച റമസാന്‍ 30 പൂര്‍ത്തിയാക്കിയതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച പെരുന്നാള്‍ ആയി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 214 പള്ളികളിലും ഇതിനുപുറമെ മൈതാനങ്ങളിലും ഈദ് നമസ്‌കാരത്തിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 24 സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രാര്‍ഥനക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും,രാവിലെ 5.30നാണ് ഈദ് നമസ്‌കാരമെന്ന് മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

ജുമുഅക്ക് നേതൃത്വം നല്‍കിവരുന്ന ഇമാമുമാര്‍ക്ക് പുറമെ പ്രമുഖരായ ഇസ്‌ലമാമിക പണ്ഡിതരെയും ഈദ് നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.അത്യുഷ്ണം കണക്കിലെടുത്ത് പള്ളികളിലും ഈദ് ഗാഹുകളിലും പ്രാര്‍ഥനയുടെ സമയം ചുരുക്കണമെന്ന് ഇമാമുമാര്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി. നമസ്‌കാരവും പ്രഭാഷണവും കൂടി 15 മിനിറ്റില്‍ ഒതുക്കണമെന്നാണ് നിര്‍ദേശം.

ഇതുസംബന്ധിച്ച് മന്ത്രാലയത്തിലെ മോസ്‌ക് കമ്മിറ്റി ഇമാമുമാര്‍ക്ക് പ്രത്യേക സന്ദേശം കൈമാറിയിട്ടുണ്ട്. വര്‍ഷങ്ങളായി ചൂടുകാലത്താണ് ഈദ് ആഘോഷം നടക്കുന്നതെങ്കിലും പ്രാര്‍ഥനക്ക് സമയപരിധി നിശ്ചയിച്ചുകൊണ്ട് ഇമാമുമാര്‍ക്ക് മന്ത്രാലയം പ്രത്യേക നിര്‍ദേശം നല്‍കുന്നത് ഇതാദ്യമാണ്. ജൂണില്‍ തുടങ്ങിയ ഉയര്‍ന്ന ചൂടും ഈര്‍പ്പനിലയും ഈ മാസം പകുതിവരെ തുടരുമെന്നാണ് നിഗമനം.

1 comment:

Unknown said...

ഗള്‍ഫ് മേഖലയില്‍ എവിടെയും മാസപ്പിറവി കണ്ടതായി വിശ്വാസ യോഗ്യമായ വിവരം ലഭിക്കാത്തതിനാല്‍ ഈ രാജ്യങ്ങളില്‍ വ്യാഴാഴ്ച റമസാന്‍ 30 പൂര്‍ത്തിയാക്കിയതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച പെരുന്നാള്‍ ആയി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 214 പള്ളികളിലും ഇതിനുപുറമെ മൈതാനങ്ങളിലും ഈദ് നമസ്‌കാരത്തിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 24 സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രാര്‍ഥനക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും,രാവിലെ 5.30നാണ് ഈദ് നമസ്‌കാരമെന്ന് മന്ത്രാലയം അധികൃതര്‍ അറിയിച്ചു.