Saturday, August 22, 2009

മുസ്‌ലിം ലോകം വ്രതശുദ്ധിയുടെ നിറവില്‍

ദോഹ:റമസാന്‍ ചന്ദ്രിക മാനത്ത്‌ തെളിഞ്ഞതോടെ വ്രതശുദ്ധിയുടെ നിറവിലാണ്‌ മുസ്ലീം ലോകം.കേരളത്തെ പോലെ ഗള്‍ഫ്‌ രാജ്യങ്ങളിലും ഇന്നാണ്‌ റമസാന്‍ വ്രതം ആരംഭിക്കുന്നത്‌.

ഉപവാസത്തിന്റെ ദിനങ്ങളും ഉപാസനയുടെ രാവുകളുമായി റമസാന്‍ മാസത്തെ പ്രാര്‍ഥനകള്‍ക്കും സമര്‍പണത്തിനുമായി നീക്കിവെക്കുന്നു വിശ്വാസികള്‍. ദൈവത്തിന്റെ പ്രതിഫലം പ്രതീക്ഷിച്ച്‌ പുലര്‍ച്ചെ മുതല്‍ സന്ധ്യ വരെ അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതാണ്‌ വ്രതാനുഷ്ഠാനം.

നിരാഹാരത്തോടൊപ്പം ചീത്ത വിചാരങ്ങളില്‍നിന്നും ദുര്‍മോഹങ്ങളില്‍നിന്നും വിട്ടുനില്‍ക്കുമ്പോള്‍ അനുഷ്ഠാനം പൂര്‍ണമാകുന്നു.

റമസാനിലെ പ്രത്യേക രാത്രി നമസ്കാരമായ തറാവീഹിനെത്തിയ വിശ്വാസികളെകൊണ്ട്‌ ഗള്‍ഫിലെ ആരാധനലായങ്ങള്‍ നിറഞ്ഞുകവിഞ്ഞു. മക്കയിലും മദീനയിലും ലക്ഷങ്ങളാണ്‌ തറാവീഹിനെത്തിയത്‌. റമളാനിനെ വരവേല്‍ക്കുന്നതിനെ കുറിച്ചായിരുന്നു ഖുതുബയിലും വിശദീകരിച്ചത്‌.

കടുത്ത ചൂടും ദൈര്‍ഘ്യമേറിയ പകലിലുമെത്തിയ വ്രതാനുഷ്ഠാനം ഗള്‍ഫില്‍ പതിനാലര മണിക്കൂറോളം നീണ്ടുനില്‍ക്കും. അതുകൊണ്ട്‌ ജനങ്ങള്‍ക്ക്‌ പ്രയാസമുണ്ടാകുംവിധം നമസ്കാരവും ഖുതുബയും ദീര്‍ഘിപ്പിക്കരുതെന്ന്‌ മുസ്ലീം പണ്ഡിത ഉന്നതസമിതി നിര്‍ദേശം നല്‍കി.

2 comments:

Unknown said...

ഉപവാസത്തിന്റെ ദിനങ്ങളും ഉപാസനയുടെ രാവുകളുമായി റമസാന്‍ മാസത്തെ പ്രാര്‍ഥനകള്‍ക്കും സമര്‍പണത്തിനുമായി നീക്കിവെക്കുന്നു വിശ്വാസികള്‍. ദൈവത്തിന്റെ പ്രതിഫലം പ്രതീക്ഷിച്ച്‌ പുലര്‍ച്ചെ മുതല്‍ സന്ധ്യ വരെ അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതാണ്‌ വ്രതാനുഷ്ഠാനം.

മുഫാദ്‌/\mufad said...

നിരാഹാരത്തിലൂടെ വിശപ്പിന്റെ വില അറിയിക്കുക കൂടിയാണ് നോമ്പ്.ഏതൊരു വ്യക്തിയും ഏറ്റവും കൂടുതലായി ത്യാഗവും സഹനവും അനുഭവിക്കുന്ന കര്മ്മം നോമ്പ് തന്നെ. അത് കൊണ്ടു തന്നെ ആവണം മുസ്ലിം സുഹൃത്ത്ക്കള്‍ നോമ്പുമായി അത്രയധികം വയ്കാരിക ബന്ധം പുലര്‍ത്തുന്നത് .